2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

എന്‍റെ പാഴ്നൊമ്പരങ്ങള്‍........... .....

   കുട്ടിക്കാലം അതിന്നും സുവര്‍ണ്ണ നിമിഷമാണ് എനിക്കെന്നെല്ല ഏവര്‍ക്കും എന്‍റെ ഇന്നത്തെ അവസ്ഥയില്‍ ജീവന്റെ തുടിപ്പ് തന്നെ നിലനിര്‍ത്തുന്നത് ആ ഓര്‍മ്മകള്‍ തന്നെ. പിച്ചവച്ചനാള്‍ അമ്മയുടെ കയ്യും പിടിച്ചു നടവരമ്പിലൂടെ ....പിന്നെ കൂട്ടുകാര്‍ ഒന്നിച്ച് അതെ നടവരമ്പില്‍ ...ചേറില്‍ ചാടിയും നീന്തി തുടിച്ചും ചെറു തോര്‍ത്താല്‍ മീന്‍ പിടിച്ചും അതില്‍ കുടുങ്ങുന്ന ചെറു മീനുകളെ കൌതുകത്തോടെ കരയിലേക്ക് ഇടും.അവ അന്ന് ജീവനായി തുടിക്കുന്ന തുടിപ്പ് വാലില്‍ കുത്തി ചാടി....... ചാടി ..തുള്ളി പോകുമ്പോള്‍ നമുക്ക് ആനന്തം അതില്‍ പരമാനന്തം....അന്ന അവ ജീവനായി തുടിച്ചപ്പോള്‍ ഞാന്‍ ഇന്ന് ഒരടി നടക്കാന്‍ ആയി തുടിക്കുന്നൂ.രണ്ടുവര്‍ഷം മുന്നേ ഉള്ള എന്‍റെ അങ്ങാടിയിലേക്കുള്ള ബൈക്ക് യാത്ര..... ഞാനും കൂട്ടുകാരനും ആസ്വദിച്ചു പോകുകെയായിരുന്നു ആ നശിച്ച രാത്രിയില്‍ ചാറ്റല്‍ മഴയില്‍ എന്‍റെ ജീവിതത്തെ ഇരുട്ടിലേക്ക് ആക്കി ചീറിപാഞ്ഞുവന്ന ജീപ്പ് എന്‍റെ ചലന ശേഷിയും കൂട്ടുകാരറെ ജീവനുമായി മടങ്ങി ....പിറ്റേന്നത്തെ പേപ്പറുകള്‍ക്ക് ഒരു ചൂടുള്ള വാര്‍ത്ത.വായനക്കാര്‍ക്ക് ഒരുനിമിഷത്തെ നെടുവീര്‍പ്പ് ....നഷ്ട്ടപ്പെട്ടത്‌ എനിക്കും എന്റെയും സുഹൃത്തിന്റെയുംവീട്ടുകാര്‍ക്ക്.പലരുടെയും സഹതാപം എന്നെ ഇന്ന് മടുപ്പിക്കുന്നു. ഒരു കുപ്പി വിഷം സ്വന്തമായി വാങ്ങാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയ മുഹൂര്‍ത്തങ്ങള്‍ ഒട്ടനവധി. അവിടെയും എന്‍റെ അമ്മയുടെ സ്നഹം എന്നെ തോല്‍പ്പിക്കുന്നൂ.അമ്മക്ക് പകരം അമ്മ മാത്രം ...അമ്മയേക്കാള്‍ വലിയൊരു ജന്മമുണ്ടോ ഇല്ല അതിന്നു ഞാനറിയുന്നൂ അനുഭവത്തിലൂടെ.......



  എനിക്കും നടക്കണം അമ്മയെ നന്നായി നോക്കണം.എന്‍റെ കൂട്ടുകാര്‍ എല്ലാം വിവാഹിതരായി അവര്‍ക്ക് കുട്ടികളായി ....എന്നെ സ്നേഹിക്കാന്‍ പ്രേമിക്കാന്‍ ഒരാളെ ...ഞാന്‍ ഇതിനുമാത്രം എന്ത് തെറ്റ് ചെയ്തു.പലരാത്രികളിലും അരണ്ട വെളിച്ചത്തില്‍ മുകളിലേക്ക് നോക്കി ഈശ്വരന്‍ എന്നെ കാണുന്നില്ലേ .....പടച്ചവന്‍ എന്നെ അറിയുന്നില്ലേ.... കാണുന്നുണ്ട് അവര്‍ അറിയുന്നുണ്ട് 
പക്ഷെ അവര്‍ക്ക് എന്നെക്കാള്‍ ദയനീയ അവസ്ഥയില്‍ അമ്മയും അച്ഛനും എന്തിനു ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ കഴുയുന്നവരെ കാണണ്ടേ ......അതായിരിക്കാം ....ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ അറിയുന്നു കാണുന്നൂ എന്നെക്കാള്‍ ഭീകരവും ധാരുണവും ആയ മുഖങ്ങള്‍ വേറെയും അവരും ജീവിക്കുന്നു ജീവന്റെ ചെറു തുടിപ്പുമായി..ഇന്ന് ഞാന്‍ അവരെ അറിയുമ്പോള്‍ എന്നിലെ ആഗ്രഹങ്ങള്‍ക്ക് എന്നിലെ പോരായ്മകള്‍ക്ക്‌ ഒരു വിലയും ഇല്ല മറ്റുള്ളവര്‍ എന്നില്‍ ചൊരിയുന്ന സഹതാപത്തിന്റെ പോലുംവിലയില്ല...........


ഒരു ജവാന്റെ ജീവിതം...!!!

        പതിവ് പോലെ പട്ടാള ക്യാമ്പില്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ ഒരുമിച്ചിരിക്കായിരുന്നൂ. ഒരുമാസത്തെ അതിര്‍ത്തിയിലെ കാവലിനു ശേഷം കിട്ടിയ അല്പം മനസമാധാനം ഞങ്ങള്‍ ഒരുമിച്ചു ആസ്വദിക്കായിരുന്നൂ.ഇതിനിടയില്‍ നുഴഞ്ഞുകയറ്റ മുണ്ടായപ്പോള്‍ തലങ്ങും വിലങ്ങും പാഞ്ഞ വെടിയുണ്ടകള്‍ ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നു. ഒപ്പം നമ്മുടെ ബറ്റാലിയനിലെ സഹപ്രവര്‍ത്തകന്‍ കൂടിയായ മലയാളി ബിജുവിന് ഏറ്റ ധാരുണമായ അന്ത്യവും കരളലിയിപ്പിക്കുന്നൂ .തലേദിവസം കൂടി അവനു നാട്ടില്‍ നിന്നും വന്ന കത്തിനോടൊപ്പം കിട്ടിയ അവന്റെ പൊന്നുമോളുടെ ചിത്രമെടുത്തു അടുത്തുതന്നെ നാട്ടില്‍ പോകണമെന്നും മോള്‍ക്ക്‌ ചോറൂണ് നടത്തണമെന്നും തുടര്‍ന്ന് അവന്‍ പറഞ്ഞ മനക്കോട്ടകള്‍ ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നൂ.ഭാരത്തെ കാക്കാന്‍ ജീവന്‍ വെടിയാന്‍ പോലും തയാറായി നില്‍ക്കുന്ന ഞങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ വീട്ടുകാര്‍ക്കോ,നാട്ടുകാര്‍ക്കോ, എന്തിന് ഭരണകൂടത്തിനോ പോലും കഴിയുന്നില്ല.ഒരു ജനതയെ മൊത്തം കാക്കുന്ന ഞങ്ങള്‍ക്ക് അതില്‍ വിഷമിക്കാനും സമയമെതുമില്ല . ഈ വരുന്ന അടുത്ത മാസം എന്റെ മോളുടെ രണ്ടാം പിറന്നാളാണ്. എന്റെ പൊന്നുമോളെ ഒന്നുകാണാനും താലോലിക്കാനും ഉള്ള ദിനങ്ങള്‍ എണ്ണി ഇരിക്കയാണ് ഞാനിപ്പോള്‍.


      വിവാഹം കഴിഞ്ഞു വര്ഷം രണ്ടു കഴിഞ്ഞെങ്കിലും എന്റെ ബിന്ദുവിനോടുത്തുള്ള ദിനങ്ങള്‍ 
അതെനിക്ക് ഇന്നും മോഹമാണ്.ആ മോഹങ്ങള്‍ ഉള്ളിലൊതുക്കി എന്നെ പോലെ ആയിരം പതിനായിരം ജവാന്മാര്‍ ഇതുപോലെ മറ്റുള്ളവരുടെ ജീവിതത്തിന്റെ സമാധാനമായ ഉറക്കത്തിനും ജീവിതത്തിനും വേണ്ടി അതിര്‍ത്തിയില്‍ ഉറങ്ങാതിരിക്കുന്നൂ ആ കൂട്ടത്തില്‍ ഈ ഞാനും, എന്നതില്‍ അഭിമാനം കൊള്ളുന്നൂ.ഞങ്ങളുടെ മോഹങ്ങള്‍ ശിഥിലമായാലെന്താ ഒരു ജനതയുടെ മോഹങ്ങളും സ്വപ്നങ്ങളും സാക്ഷാല്‍ക്കരിക്കാന്‍ ഞങ്ങള്‍ കാവലിരിക്കുന്നില്ലേ. അതില്‍ പരം മഹത്വം വേറെയില്ലെന്ന് വിശ്വാസിക്കുന്നവരാനു ഞങ്ങള്‍ ജവാന്മാര്‍. കാത്തിരുന്ന ദിനങ്ങള്‍ തള്ളി നീക്കി കിട്ടിയ നാല്പത്തിയഞ്ച് ദിവസത്തെ ലീവുമായി കാശ്മീരില്‍ നിന്നും ഞാന്‍ ട്രെയിന്‍ കയറി എന്റെ ബിന്ദുവിനേയും പോന്നുമോളെയും കാണാന്‍.അമ്മയും അച്ഛനും നഷ്ടപ്പെട്ടതിനു ശേഷം എനിക്ക് എല്ലാം എന്റെ ബിന്ദുതന്നെ ഇപ്പോള്‍ എന്റെ പോന്നുമോളും. ഒരു രാവും പകലും യാത്ര കഴിഞ്ഞു ഞാന്‍ എന്റെ നാട്ടില്‍ എത്തി. വീട്ടില്‍ ചെന്നതും എന്റെ പൊന്നുമോളെ എടുത്തു വാരിപ്പുണര്‍ന്നു.നിഷ്കളങ്കമായ എന്റെ മോളുടെ മുഖം കണ്ടപ്പോള്‍ വരണ്ട ഭൂമിയില്‍ മഴ പെയ്ത പോലെ എന്റെ മനസ്സ് നിറഞ്ഞു.എട്ടു മാസത്തിനു ശേഷം എന്റെ ബിന്ദുവുമായുള്ളോരു ദിനങ്ങള്‍ ഞാന്‍ ശെരിക്കും ആസ്വദിക്കായായിരുന്നൂ. 



    ഒരാഴ്ച കഴിഞ്ഞപ്പോള്‍ പുതിയ വീടിനുള്ളിലെ പുതിയ കക്കൂസ് ബ്ലോക്കായി.കഴ്ട്ടപ്പെട്ട കാശുകൊണ്ട് ഈ ജന്മത്തെ ആഗ്രഹമായിരുന്നു ഒരു വീട്.അത് പണിതു ഒരു വര്ഷം കഴിയും മുന്‍പേ കക്കൂസ് ബ്ലോക്ക്‌ ആയതുകൊണ്ട് തന്നെ എന്റെദേഷ്യം ബിന്ദുവിനോടായിരുന്നൂ. കാരണംബിന്ദു അല്ലാതെ വീട്ടില്‍ വേറെ ആരും തന്നെയില്ല എന്നാല്‍ മോള്‍ വല്ലതും എടുത്തിട്ട് അടഞ്ഞതാകാം എന്നാ അവളുടെ സംസാരത്തില്‍ ഞാന്‍ തണുത്തു.പ്ലംബിംഗ് പണി ചെയ്ത രാജുവിനെ ഞാന്‍ ഫോണില്‍ വിളിച്ചു രാവിലെ തന്നെ ശെരിയാക്കാന്‍ വരാം പറഞ്ഞു.പിറ്റേന്ന് രാവിലെ രാജു എത്തി അകത്തു കയറി നോക്കിയപ്പോള്‍ തന്നെ പറഞ്ഞു കാര്യമായിട്ട് എന്തോ പൈപ്പില്‍ തടഞ്ഞിരിക്കുകയാണ്.



    ഏതായാലും സ്ലാബു ഇളക്കി അല്പം മാറ്റി നോക്കാം.അങ്ങനെ ഞങ്ങള്‍ ഇരുവരും കൂടി സ്ലാബു ഇളക്കി മാറ്റി അപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നൂ.ഒരു വലിയ ഉത്സവപറമ്പില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന ബലൂണുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആ കുഴിയില്‍ നിറയെ വിവിധവര്‍ണ്ണങ്ങളിലെ ബലൂണുകള്‍ തലങ്ങും വിലങ്ങും നീന്തി തുടിക്കുന്നൂ.ഇത് കണ്ടു രാജു എന്റെ മുഖത്ത് ദയനീയമായി നോക്കി.ആ നോട്ടത്തില്‍ എല്ലാം ഉണ്ടായിരുന്നൂ. ബിന്ദുവിനെ ഒന്നും അറിയിക്കാതെ എല്ലാം ശെരിയാക്കി അന്നുതന്നെ ഞാന്‍ ബിന്ദുവിനു കൊടുത്തിട്ടുപോയ മോബയിലിന്റെ കാള്‍ ലിസ്റ്റ് മൊബയില്‍ സെന്ററില്‍ നിന്നും എടുത്തു.കാള്‍ ലിസ്റ്റു കണ്ട ഞാന്‍ ഞെട്ടി.ഞാന്‍ അതിര്‍ത്തിയില്‍ കഴ്ട്ടപ്പെട്ടത്തിന്റെ പതിന്മടങ്ങ്‌ സമയം ബിന്ദു മറ്റാരുമായോ ഫോണില്‍ക്കൂടി കഴ്ടപ്പെട്ടിരിക്കുന്നൂ.അതിര്‍ത്തിയില്‍ ചീറിപാഞ്ഞ്‌ വരുന്ന വെടിയുണ്ടകള്‍ക്കു മുന്നില്‍ പോലും പകക്കാത്ത ഞാന്‍ ഒന്ന് പകച്ചുപോയി.......

സസ്നേഹം
പ്രശാന്ത് കുട്ടന്‍ (സൗദി )

മരുഭൂമിയിലെ പാഴ് ചിന്തകള്‍ ......



ഹോ ഇനി എന്ന് തീരും അളിയാ ഈ പ്രശ്നങ്ങള്‍ ?......
ഈ ഗള്‍ഫ്‌ കണ്ടുപിടിച്ചവനെ ആദ്യം കൊല്ലണം.ഉണ്ടായിരുന്ന കടം വീട്ടി എങ്ങെനെയെങ്കിലും നാട്ടില്‍ പോകാമെന്ന് കരുതി വന്നതാ അളിയാ വര്ഷം പത്തു കഴിഞ്ഞു.

ഓ ഇതാപ്പോ നന്നായെ അപ്പോള്‍ ഞാനോ ?
എന്റെ പെങ്ങളെ കെട്ടിച്ചയച്ചു ആ കടം തീര്‍ത്തു പോകാന്‍ വന്ന ഞാനാ ......പെങ്ങള്‍ക്ക് രണ്ടു കുട്ടിയും ആയി..... എനിക്ക് ഒരു കുട്ടി ആാകാറെയും ആയി.ഇപ്പോള്‍ ഒരു കയറി കെടക്കാടം കൂടി ആയിരുന്നേല്‍ ....ഉം 

എന്റെ കാര്യം പിന്നെ പറയണ്ടാ നാട്ടില്‍ നിന്ന് ചെയ്യാന്‍ പറ്റുന്ന പോകൃത്തരം മൊത്തവും കാണിച്ചു അവസാനം വീട്ടില്‍ അച്ഛനും അമ്മയ്ക്കും പോലീസിനോട് സാറേ അവന്‍ ഇവിടില്ലാ എന്ന് പറഞ്ഞു പരിധി വിട്ടപ്പോള്‍ കിട്ടിയ വിസ ഒപ്പിച്ചു എന്നെ പരിധിക്കു പുറത്താക്കിയതാ...ഞാന്‍ ഇനി എന്നാണാവോ......?
നിങ്ങളെ പോലെ അല്ല എനിക്ക് ഇങ്ങോട്ട് വരേണ്ടാ അവശ്യം തന്നെയില്ലായിരുന്നൂ മാന്യമായിട്ടു ജോലിചെയ്തു പോയതാ പക്ഷെ എന്റെ അമ്മാവന്‍ അമ്മുവിനെ എനിക്ക് കെട്ടിച്ചു തരില്ല എന്റെ കയ്യില്‍ സമ്പാദ്യം ആയിട്ട് ഒന്നും ഇല്ല അതുകൊണ്ട് പത്തുകാശു ഉണ്ടെങ്കിലെ എന്നോട് അയയ്ക്കു എന്താ ചെയ്യാ അവസാനം ഞാനും പ്രതീക്ഷയോടെ വന്നതാ....
എന്താ ചേട്ടാ ചേട്ടന്‍ മാത്രം ഒന്നും പറയാതെ കേട്ട് ചിരിച്ചുകൊണ്ടിരിക്കുന്നെ?.
എന്ത് പറയാനാ ഇതുപോലെ പറഞ്ഞും ആഗ്രഹിച്ചും വെളിപ്പിച്ച എത്രെയോ ദിനങ്ങള്‍ എന്താകാര്യം ....ശാപമാ ഈ നാട്ടില്‍ വന്നാല്‍ തിരിച്ചു പോക്ക്. അത് വരും തലമുറയ്ക്ക് എങ്കിലും തോന്നിയിരുന്നെങ്കില്‍ മതിയായിരുന്നൂ.അല്ലെങ്കില്‍ വിദേശികളെ ഇവിടിന്നു പൂര്‍ണ്ണമായും പറഞ്ഞു വിടണം.ഒപ്പം കാശ് മാത്രം ആഗ്രഹിക്കാതെ ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കാന്‍ മനസ്സുള്ള പഴേ മാവേലിനാട്ടിലെ പ്രജകള്‍ ആകണം നമ്മുടെ സമൂഹം.....
ഉം നടന്നത് തന്നെ ചേട്ടാ ഞാന്‍ എന്തായാലും ഈ ലീവും കൂടി തന്നെ ...അത് കഴിഞ്ഞാല്‍ ഈ നരഗത്തിലെക്കില്ലാ..............