2014, ഒക്‌ടോബർ 28, ചൊവ്വാഴ്ച

എന്‍റെ പാഴ്നൊമ്പരങ്ങള്‍........... .....

   കുട്ടിക്കാലം അതിന്നും സുവര്‍ണ്ണ നിമിഷമാണ് എനിക്കെന്നെല്ല ഏവര്‍ക്കും എന്‍റെ ഇന്നത്തെ അവസ്ഥയില്‍ ജീവന്റെ തുടിപ്പ് തന്നെ നിലനിര്‍ത്തുന്നത് ആ ഓര്‍മ്മകള്‍ തന്നെ. പിച്ചവച്ചനാള്‍ അമ്മയുടെ കയ്യും പിടിച്ചു നടവരമ്പിലൂടെ ....പിന്നെ കൂട്ടുകാര്‍ ഒന്നിച്ച് അതെ നടവരമ്പില്‍ ...ചേറില്‍ ചാടിയും നീന്തി തുടിച്ചും ചെറു തോര്‍ത്താല്‍ മീന്‍ പിടിച്ചും അതില്‍ കുടുങ്ങുന്ന ചെറു മീനുകളെ കൌതുകത്തോടെ കരയിലേക്ക് ഇടും.അവ അന്ന് ജീവനായി തുടിക്കുന്ന തുടിപ്പ് വാലില്‍ കുത്തി ചാടി....... ചാടി ..തുള്ളി പോകുമ്പോള്‍ നമുക്ക് ആനന്തം അതില്‍ പരമാനന്തം....അന്ന അവ ജീവനായി തുടിച്ചപ്പോള്‍ ഞാന്‍ ഇന്ന് ഒരടി നടക്കാന്‍ ആയി തുടിക്കുന്നൂ.രണ്ടുവര്‍ഷം മുന്നേ ഉള്ള എന്‍റെ അങ്ങാടിയിലേക്കുള്ള ബൈക്ക് യാത്ര..... ഞാനും കൂട്ടുകാരനും ആസ്വദിച്ചു പോകുകെയായിരുന്നു ആ നശിച്ച രാത്രിയില്‍ ചാറ്റല്‍ മഴയില്‍ എന്‍റെ ജീവിതത്തെ ഇരുട്ടിലേക്ക് ആക്കി ചീറിപാഞ്ഞുവന്ന ജീപ്പ് എന്‍റെ ചലന ശേഷിയും കൂട്ടുകാരറെ ജീവനുമായി മടങ്ങി ....പിറ്റേന്നത്തെ പേപ്പറുകള്‍ക്ക് ഒരു ചൂടുള്ള വാര്‍ത്ത.വായനക്കാര്‍ക്ക് ഒരുനിമിഷത്തെ നെടുവീര്‍പ്പ് ....നഷ്ട്ടപ്പെട്ടത്‌ എനിക്കും എന്റെയും സുഹൃത്തിന്റെയുംവീട്ടുകാര്‍ക്ക്.പലരുടെയും സഹതാപം എന്നെ ഇന്ന് മടുപ്പിക്കുന്നു. ഒരു കുപ്പി വിഷം സ്വന്തമായി വാങ്ങാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയ മുഹൂര്‍ത്തങ്ങള്‍ ഒട്ടനവധി. അവിടെയും എന്‍റെ അമ്മയുടെ സ്നഹം എന്നെ തോല്‍പ്പിക്കുന്നൂ.അമ്മക്ക് പകരം അമ്മ മാത്രം ...അമ്മയേക്കാള്‍ വലിയൊരു ജന്മമുണ്ടോ ഇല്ല അതിന്നു ഞാനറിയുന്നൂ അനുഭവത്തിലൂടെ.......



  എനിക്കും നടക്കണം അമ്മയെ നന്നായി നോക്കണം.എന്‍റെ കൂട്ടുകാര്‍ എല്ലാം വിവാഹിതരായി അവര്‍ക്ക് കുട്ടികളായി ....എന്നെ സ്നേഹിക്കാന്‍ പ്രേമിക്കാന്‍ ഒരാളെ ...ഞാന്‍ ഇതിനുമാത്രം എന്ത് തെറ്റ് ചെയ്തു.പലരാത്രികളിലും അരണ്ട വെളിച്ചത്തില്‍ മുകളിലേക്ക് നോക്കി ഈശ്വരന്‍ എന്നെ കാണുന്നില്ലേ .....പടച്ചവന്‍ എന്നെ അറിയുന്നില്ലേ.... കാണുന്നുണ്ട് അവര്‍ അറിയുന്നുണ്ട് 
പക്ഷെ അവര്‍ക്ക് എന്നെക്കാള്‍ ദയനീയ അവസ്ഥയില്‍ അമ്മയും അച്ഛനും എന്തിനു ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ കഴുയുന്നവരെ കാണണ്ടേ ......അതായിരിക്കാം ....ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ അറിയുന്നു കാണുന്നൂ എന്നെക്കാള്‍ ഭീകരവും ധാരുണവും ആയ മുഖങ്ങള്‍ വേറെയും അവരും ജീവിക്കുന്നു ജീവന്റെ ചെറു തുടിപ്പുമായി..ഇന്ന് ഞാന്‍ അവരെ അറിയുമ്പോള്‍ എന്നിലെ ആഗ്രഹങ്ങള്‍ക്ക് എന്നിലെ പോരായ്മകള്‍ക്ക്‌ ഒരു വിലയും ഇല്ല മറ്റുള്ളവര്‍ എന്നില്‍ ചൊരിയുന്ന സഹതാപത്തിന്റെ പോലുംവിലയില്ല...........


ഒരു ജവാന്റെ ജീവിതം...!!!

        പതിവ് പോലെ പട്ടാള ക്യാമ്പില്‍ ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ ഒരുമിച്ചിരിക്കായിരുന്നൂ. ഒരുമാസത്തെ അതിര്‍ത്തിയിലെ കാവലിനു ശേഷം കിട്ടിയ അല്പം മനസമാധാനം ഞങ്ങള്‍ ഒരുമിച്ചു ആസ്വദിക്കായിരുന്നൂ.ഇതിനിടയില്‍ നുഴഞ്ഞുകയറ്റ മുണ്ടായപ്പോള്‍ തലങ്ങും വിലങ്ങും പാഞ്ഞ വെടിയുണ്ടകള്‍ ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നു. ഒപ്പം നമ്മുടെ ബറ്റാലിയനിലെ സഹപ്രവര്‍ത്തകന്‍ കൂടിയായ മലയാളി ബിജുവിന് ഏറ്റ ധാരുണമായ അന്ത്യവും കരളലിയിപ്പിക്കുന്നൂ .തലേദിവസം കൂടി അവനു നാട്ടില്‍ നിന്നും വന്ന കത്തിനോടൊപ്പം കിട്ടിയ അവന്റെ പൊന്നുമോളുടെ ചിത്രമെടുത്തു അടുത്തുതന്നെ നാട്ടില്‍ പോകണമെന്നും മോള്‍ക്ക്‌ ചോറൂണ് നടത്തണമെന്നും തുടര്‍ന്ന് അവന്‍ പറഞ്ഞ മനക്കോട്ടകള്‍ ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നൂ.ഭാരത്തെ കാക്കാന്‍ ജീവന്‍ വെടിയാന്‍ പോലും തയാറായി നില്‍ക്കുന്ന ഞങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ വീട്ടുകാര്‍ക്കോ,നാട്ടുകാര്‍ക്കോ, എന്തിന് ഭരണകൂടത്തിനോ പോലും കഴിയുന്നില്ല.ഒരു ജനതയെ മൊത്തം കാക്കുന്ന ഞങ്ങള്‍ക്ക് അതില്‍ വിഷമിക്കാനും സമയമെതുമില്ല . ഈ വരുന്ന അടുത്ത മാസം എന്റെ മോളുടെ രണ്ടാം പിറന്നാളാണ്. എന്റെ പൊന്നുമോളെ ഒന്നുകാണാനും താലോലിക്കാനും ഉള്ള ദിനങ്ങള്‍ എണ്ണി ഇരിക്കയാണ് ഞാനിപ്പോള്‍.


      വിവാഹം കഴിഞ്ഞു വര്ഷം രണ്ടു കഴിഞ്ഞെങ്കിലും എന്റെ ബിന്ദുവിനോടുത്തുള്ള ദിനങ്ങള്‍ 
അതെനിക്ക് ഇന്നും മോഹമാണ്.ആ മോഹങ്ങള്‍ ഉള്ളിലൊതുക്കി എന്നെ പോലെ ആയിരം പതിനായിരം ജവാന്മാര്‍ ഇതുപോലെ മറ്റുള്ളവരുടെ ജീവിതത്തിന്റെ സമാധാനമായ ഉറക്കത്തിനും ജീവിതത്തിനും വേണ്ടി അതിര്‍ത്തിയില്‍ ഉറങ്ങാതിരിക്കുന്നൂ ആ കൂട്ടത്തില്‍ ഈ ഞാനും, എന്നതില്‍ അഭിമാനം കൊള്ളുന്നൂ.ഞങ്ങളുടെ മോഹങ്ങള്‍ ശിഥിലമായാലെന്താ ഒരു ജനതയുടെ മോഹങ്ങളും സ്വപ്നങ്ങളും സാക്ഷാല്‍ക്കരിക്കാന്‍ ഞങ്ങള്‍ കാവലിരിക്കുന്നില്ലേ. അതില്‍ പരം മഹത്വം വേറെയില്ലെന്ന് വിശ്വാസിക്കുന്നവരാനു ഞങ്ങള്‍ ജവാന്മാര്‍. കാത്തിരുന്ന ദിനങ്ങള്‍ തള്ളി നീക്കി കിട്ടിയ നാല്പത്തിയഞ്ച് ദിവസത്തെ ലീവുമായി കാശ്മീരില്‍ നിന്നും ഞാന്‍ ട്രെയിന്‍ കയറി എന്റെ ബിന്ദുവിനേയും പോന്നുമോളെയും കാണാന്‍.അമ്മയും അച്ഛനും നഷ്ടപ്പെട്ടതിനു ശേഷം എനിക്ക് എല്ലാം എന്റെ ബിന്ദുതന്നെ ഇപ്പോള്‍ എന്റെ പോന്നുമോളും. ഒരു രാവും പകലും യാത്ര കഴിഞ്ഞു ഞാന്‍ എന്റെ നാട്ടില്‍ എത്തി. വീട്ടില്‍ ചെന്നതും എന്റെ പൊന്നുമോളെ എടുത്തു വാരിപ്പുണര്‍ന്നു.നിഷ്കളങ്കമായ എന്റെ മോളുടെ മുഖം കണ്ടപ്പോള്‍ വരണ്ട ഭൂമിയില്‍ മഴ പെയ്ത പോലെ എന്റെ മനസ്സ് നിറഞ്ഞു.എട്ടു മാസത്തിനു ശേഷം എന്റെ ബിന്ദുവുമായുള്ളോരു ദിനങ്ങള്‍ ഞാന്‍ ശെരിക്കും ആസ്വദിക്കായായിരുന്നൂ. 



    ഒരാഴ്ച കഴിഞ്ഞപ്പോള്‍ പുതിയ വീടിനുള്ളിലെ പുതിയ കക്കൂസ് ബ്ലോക്കായി.കഴ്ട്ടപ്പെട്ട കാശുകൊണ്ട് ഈ ജന്മത്തെ ആഗ്രഹമായിരുന്നു ഒരു വീട്.അത് പണിതു ഒരു വര്ഷം കഴിയും മുന്‍പേ കക്കൂസ് ബ്ലോക്ക്‌ ആയതുകൊണ്ട് തന്നെ എന്റെദേഷ്യം ബിന്ദുവിനോടായിരുന്നൂ. കാരണംബിന്ദു അല്ലാതെ വീട്ടില്‍ വേറെ ആരും തന്നെയില്ല എന്നാല്‍ മോള്‍ വല്ലതും എടുത്തിട്ട് അടഞ്ഞതാകാം എന്നാ അവളുടെ സംസാരത്തില്‍ ഞാന്‍ തണുത്തു.പ്ലംബിംഗ് പണി ചെയ്ത രാജുവിനെ ഞാന്‍ ഫോണില്‍ വിളിച്ചു രാവിലെ തന്നെ ശെരിയാക്കാന്‍ വരാം പറഞ്ഞു.പിറ്റേന്ന് രാവിലെ രാജു എത്തി അകത്തു കയറി നോക്കിയപ്പോള്‍ തന്നെ പറഞ്ഞു കാര്യമായിട്ട് എന്തോ പൈപ്പില്‍ തടഞ്ഞിരിക്കുകയാണ്.



    ഏതായാലും സ്ലാബു ഇളക്കി അല്പം മാറ്റി നോക്കാം.അങ്ങനെ ഞങ്ങള്‍ ഇരുവരും കൂടി സ്ലാബു ഇളക്കി മാറ്റി അപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നൂ.ഒരു വലിയ ഉത്സവപറമ്പില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന ബലൂണുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആ കുഴിയില്‍ നിറയെ വിവിധവര്‍ണ്ണങ്ങളിലെ ബലൂണുകള്‍ തലങ്ങും വിലങ്ങും നീന്തി തുടിക്കുന്നൂ.ഇത് കണ്ടു രാജു എന്റെ മുഖത്ത് ദയനീയമായി നോക്കി.ആ നോട്ടത്തില്‍ എല്ലാം ഉണ്ടായിരുന്നൂ. ബിന്ദുവിനെ ഒന്നും അറിയിക്കാതെ എല്ലാം ശെരിയാക്കി അന്നുതന്നെ ഞാന്‍ ബിന്ദുവിനു കൊടുത്തിട്ടുപോയ മോബയിലിന്റെ കാള്‍ ലിസ്റ്റ് മൊബയില്‍ സെന്ററില്‍ നിന്നും എടുത്തു.കാള്‍ ലിസ്റ്റു കണ്ട ഞാന്‍ ഞെട്ടി.ഞാന്‍ അതിര്‍ത്തിയില്‍ കഴ്ട്ടപ്പെട്ടത്തിന്റെ പതിന്മടങ്ങ്‌ സമയം ബിന്ദു മറ്റാരുമായോ ഫോണില്‍ക്കൂടി കഴ്ടപ്പെട്ടിരിക്കുന്നൂ.അതിര്‍ത്തിയില്‍ ചീറിപാഞ്ഞ്‌ വരുന്ന വെടിയുണ്ടകള്‍ക്കു മുന്നില്‍ പോലും പകക്കാത്ത ഞാന്‍ ഒന്ന് പകച്ചുപോയി.......

സസ്നേഹം
പ്രശാന്ത് കുട്ടന്‍ (സൗദി )

മരുഭൂമിയിലെ പാഴ് ചിന്തകള്‍ ......



ഹോ ഇനി എന്ന് തീരും അളിയാ ഈ പ്രശ്നങ്ങള്‍ ?......
ഈ ഗള്‍ഫ്‌ കണ്ടുപിടിച്ചവനെ ആദ്യം കൊല്ലണം.ഉണ്ടായിരുന്ന കടം വീട്ടി എങ്ങെനെയെങ്കിലും നാട്ടില്‍ പോകാമെന്ന് കരുതി വന്നതാ അളിയാ വര്ഷം പത്തു കഴിഞ്ഞു.

ഓ ഇതാപ്പോ നന്നായെ അപ്പോള്‍ ഞാനോ ?
എന്റെ പെങ്ങളെ കെട്ടിച്ചയച്ചു ആ കടം തീര്‍ത്തു പോകാന്‍ വന്ന ഞാനാ ......പെങ്ങള്‍ക്ക് രണ്ടു കുട്ടിയും ആയി..... എനിക്ക് ഒരു കുട്ടി ആാകാറെയും ആയി.ഇപ്പോള്‍ ഒരു കയറി കെടക്കാടം കൂടി ആയിരുന്നേല്‍ ....ഉം 

എന്റെ കാര്യം പിന്നെ പറയണ്ടാ നാട്ടില്‍ നിന്ന് ചെയ്യാന്‍ പറ്റുന്ന പോകൃത്തരം മൊത്തവും കാണിച്ചു അവസാനം വീട്ടില്‍ അച്ഛനും അമ്മയ്ക്കും പോലീസിനോട് സാറേ അവന്‍ ഇവിടില്ലാ എന്ന് പറഞ്ഞു പരിധി വിട്ടപ്പോള്‍ കിട്ടിയ വിസ ഒപ്പിച്ചു എന്നെ പരിധിക്കു പുറത്താക്കിയതാ...ഞാന്‍ ഇനി എന്നാണാവോ......?
നിങ്ങളെ പോലെ അല്ല എനിക്ക് ഇങ്ങോട്ട് വരേണ്ടാ അവശ്യം തന്നെയില്ലായിരുന്നൂ മാന്യമായിട്ടു ജോലിചെയ്തു പോയതാ പക്ഷെ എന്റെ അമ്മാവന്‍ അമ്മുവിനെ എനിക്ക് കെട്ടിച്ചു തരില്ല എന്റെ കയ്യില്‍ സമ്പാദ്യം ആയിട്ട് ഒന്നും ഇല്ല അതുകൊണ്ട് പത്തുകാശു ഉണ്ടെങ്കിലെ എന്നോട് അയയ്ക്കു എന്താ ചെയ്യാ അവസാനം ഞാനും പ്രതീക്ഷയോടെ വന്നതാ....
എന്താ ചേട്ടാ ചേട്ടന്‍ മാത്രം ഒന്നും പറയാതെ കേട്ട് ചിരിച്ചുകൊണ്ടിരിക്കുന്നെ?.
എന്ത് പറയാനാ ഇതുപോലെ പറഞ്ഞും ആഗ്രഹിച്ചും വെളിപ്പിച്ച എത്രെയോ ദിനങ്ങള്‍ എന്താകാര്യം ....ശാപമാ ഈ നാട്ടില്‍ വന്നാല്‍ തിരിച്ചു പോക്ക്. അത് വരും തലമുറയ്ക്ക് എങ്കിലും തോന്നിയിരുന്നെങ്കില്‍ മതിയായിരുന്നൂ.അല്ലെങ്കില്‍ വിദേശികളെ ഇവിടിന്നു പൂര്‍ണ്ണമായും പറഞ്ഞു വിടണം.ഒപ്പം കാശ് മാത്രം ആഗ്രഹിക്കാതെ ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കാന്‍ മനസ്സുള്ള പഴേ മാവേലിനാട്ടിലെ പ്രജകള്‍ ആകണം നമ്മുടെ സമൂഹം.....
ഉം നടന്നത് തന്നെ ചേട്ടാ ഞാന്‍ എന്തായാലും ഈ ലീവും കൂടി തന്നെ ...അത് കഴിഞ്ഞാല്‍ ഈ നരഗത്തിലെക്കില്ലാ..............



2012, ഒക്‌ടോബർ 13, ശനിയാഴ്‌ച

ആത്മനൊമ്പരങ്ങള്‍.... !!....


അച്ഛന്റെയും അമ്മയുടെയും കാലുകള്‍ തൊട്ടു വന്ദിച്ചു യാത്ര പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.കണ്ണുനീരിന്റെ തിളക്കത്തില്‍ കുടിനിന്നിരുന്ന ആരുടെയും മുഖങ്ങള്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇല്ലായ്മയുടെ വറുതിയില്‍ ഒരുപാടു കടമകളും , ബാധ്യതകളും ബാക്കിവെച്ച ജീവിതത്തിന്റെ മുരടിപ്പ് മാറ്റാന്‍ കിട്ടിയ ഒരു അവസരമായിരുന്നു ഗള്‍ഫിലേക്കുള്ള എന്റെയാത്ര.
രാത്രിയുടെ വരണ്ട രണ്ടാംയാമത്തില്‍ മണലാരണ്യത്തില്‍ വിമാനമിറങ്ങുമ്പോള്‍ സ്വീകരിക്കുവാന്‍ എന്റെ പേരെഴുതിയ ബോര്‍ഡുമായി കമ്പനി എക്സിക്യൂട്ടീവ് തമിള്‍ പയ്യന്‍ ഉണ്ടായിരുന്നു.പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാന്‍ അല്പംവൈകിയോ എന്നൊരു സംശയം.... പ്രതീഷിച്ച ജോലി കിട്ടിയില്ലെങ്കിലും,കടമകളും ,ബാധ്യതകളും ആത്മാര്‍ത്ഥത ജ്വലിപ്പിച്ചതെ ഉള്ളൂ.ഒരു മാസത്തിനു ശേഷം ഞാന്‍ ആദ്യമായി രണ്ടു കത്ത് എഴുതി.ഒന്ന് അച്ഛന്, മറ്റൊന്ന് സുനിതക്ക്.സുനിത എന്റെ ഭാര്യ ഒന്നും അല്ല .എന്നാല്‍ പ്രണയിനി എന്ന് പറയാനും വയ്യ...... കാരണം അവള്‍ മറ്റൊരാളുടെ ഭാര്യ ആയിരുന്നു .
എന്നും പതിവുപോലെ സുനിതയുടെ മകന് ക്ലാസ്സ്‌ എടുക്കാന്‍ ചെന്നതായിരുന്നു വീട്ടില്‍ ഞാന്‍. കാളിംഗ് ബെല്‍ സ്വിച്ച് അമര്‍ത്തുമ്പോള്‍ ആണ് അയല്‍പക്കത്തെ ഉണ്ണിമായ പറഞ്ഞത്...... സുനിതയുടെ കുട്ടിക്ക് നല്ല പനിയായിരുന്നൂ . മോനെയും കൊണ്ട് ആശുപത്രിയില്‍ പോയിരിക്കുകയാണ് സുനിത എന്ന് . വാര്‍ഡ്‌ കണ്ടുപിടിച്ചു അകത്തേക്ക് ഞാന്‍ കടക്കുമ്പോള്‍ ട്രിപ്പ് ഇറക്കി കിടക്കുന്ന മകന്റെ അടുത്ത് വിഷമിച്ചിരിക്കുന്ന സുനിതയെ കണ്ടു. ആശ്വാസിപ്പിച്ചു പുറത്തേക്കു ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍-ഇന്നിവിടെ ഞാന്‍ ഒറ്റക്കാണ്,ഇതുവരെ ഇങ്ങനെ നിന്നിട്ടില്ല .... എനിക്ക് പേടിയാകുന്നു.കൂടെ നില്‍ക്കുമോയെന്നു
ചോദിക്കുമ്പോള്‍ അവളുടെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു .ഏറെനേരം സംസാരിച്ചിരിക്കവേ നിദ്ര കണ്ണുകളെ തഴുകിയിരുന്നു........
നിശ്വാസവായു മുഖത്തടിച്ച ഞാന്‍ കണ്ണുകള്‍ തുറന്നപ്പോള്‍ എന്റെ ബെഡില്‍ എന്നോടൊപ്പം കിടക്കുന്ന സുനിതയെയാണ് ഞാന്‍ കണ്ടത്.വര്‍ഷങ്ങളുടെ പരിചയം ഉണ്ടെങ്കിലും എന്നോട് എന്നും ഒരകലം കാത്തുസൂക്ഷിക്കാന്‍ അവള്‍ ശ്രെദ്ധിച്ചിരുന്നൂ .എനിക്ക് അവളോട്‌ മോഹമായിരുന്നു....ആമോഹത്തെ മൌനമായി നെഞ്ചിലോളിപ്പിചിട്ടുമോണ്ട്.ഒരു നവംബറില്‍ കുട്ടിയുടെ ക്ലാസ്സ്‌ കഴിഞ്ഞു വെറുതെ സംസരിച്ചുകൊണ്ടിരിക്കയായിരുന്നു ഞാനും സുനിതയും .ക്ലോക്കില്‍ നോക്കി സുനിത ഹേയ് ബുദ്ദൂസേ ....പോകുന്നില്ലേ....സമയം ഏറെയായി എന്ന ചോദ്യം കേട്ട്, ഒരു കാര്യം തന്നാല്‍പോകാം എന്ന് ഞാന്‍മറുപടിപറയുമ്പോള്‍ എന്റെ ശബ്ദം വിറച്ചിരുന്നോ എന്ന് ഒരു സംശയം.

വാട്ട്‌ യു.... വാണ്ട് എന്ന് ആംഗലേയത്തില്‍ അവള്‍ ചോദിക്കുമ്പോള്‍ -ഗിവ് മി ഒണ്‍ലി ഓണ്‍ കിസ്സ്‌ എന്ന് പറഞ്ഞ ഞാന്‍ ഇരുന്നു വിയര്‍ക്കുന്നുണ്ടായിരുന്നു.ഇത് ചോദിക്കാനുള്ള അകലം നമ്മള്‍ തമ്മില്‍ കുറഞ്ഞോ എന്ന തമാശരൂപത്തില്‍ പറഞ്ഞ അവളെ ഞാന്‍ എന്റെ കരവലയത്തില്‍ ആക്കുകയായിരുന്നു .

കുടുംബബന്ധങ്ങളുടെ ബന്ധനത്തില്‍ കഴിഞ്ഞിരുന്ന സുനിതയെ പ്രണയിക്കുന്നതില്‍ എനിക്ക് ഒരു ഭ്രമം ആയിരുന്നൂ. ആ പ്രണയത്തിനു എല്ലാ മധുരവും , വൈശ്യഷ്ടവും ,മനോഹരിതയുമൊക്കെ ഉണ്ടായിരുന്നു .ഡിസംബറിലെ മഞ്ഞുപോലെ പ്രണയത്തിന്റെ ആദ്രതയില്‍ മുങ്ങിതാണാ ഒട്ടനവധി ദിനങ്ങള്‍. ഞാനും അവളും പരസ്പരം വേദനകള്‍ പങ്കുവച്ചിട്ടുണ്ട് .വേദനകള്‍ സമ്മാനിച്ചിട്ടുണ്ട് .പലരാത്രികളിലും അരണ്ട വെളിച്ചത്തില്‍ എന്റെ കൈല്‍ തിരുകിവച്ചുതന്ന നോട്ടുകളില്‍ അവളുടെ മുഖം ഞാന്‍ കണ്ടു.
അവള്‍ എന്നിലേക്ക്‌ പകര്‍ന്നുതന്ന സുഖമുള്ള വേദനകളും ,ആവാഹിച്ചിരുന്ന പ്രണയമന്ത്രങ്ങളും മറക്കാനേ കഴിയുന്നില്ലാ

തമ്മില്‍ കാണുമ്പോള്‍ ദേഷ്യപ്പെട്ടും ,കുസൃതികാണിച്ചും ,ഉപദേശങ്ങള്‍ ചൊരിഞ്ഞും വീണ്ടും ഇണങ്ങിയും പിണങ്ങിയും പോയ ദിനങ്ങള്‍ പച്ചയായി ഇന്നും എന്റെ മനസ്സില്‍ നിലനില്‍ക്കുന്നു . നിമിഷങ്ങളും നിലാവും എല്ലാം മഞ്ഞുദിക്കുംപോല്‍ ഞങ്ങളുടെ മനസ്സിന്റെയും ശരീരത്തിന്റെയും അകലം കുറച്ചു

കൊച്ചു കൊച്ചു പിണക്കങ്ങള്‍ ഇണക്കത്തിന്റെ ആഴം കുട്ടുമെന്ന പ്രണയ ശാസ്ത്രതോടൊപ്പം ഞാനും നടന്നു. പുക്കളും,ശലഭങ്ങളും , നിലാവുമെല്ലാം നമ്മുടെ പ്രണയ സമ്മാനങ്ങള്‍ ആണെന്ന് തോന്നി.അവള്‍ ചിന്ധിക്കുന്നത് എന്റെ ഹൃദയത്തിലും അവള്‍ നിറയുന്നത് എന്റെ ചിന്തകളിലും ആയിരുന്നൂ .നിലാവുള്ള രാത്രിയിലെ കാന്താരിക്കൂട്ടങ്ങള്‍ പറഞ്ഞിരുന്നത് നമ്മുടെപ്രണയ കഥകള്‍ തന്നെയായിരുന്നു....

പ്രവാസിയായ അവളുടെ ഭര്‍ത്താവിനെ ഉപേഷിച്ച് എന്നോടൊപ്പം ജീവിതം പങ്കിടാമെന്ന് അന്നൊരിക്കല്‍ അവള്‍ പറഞ്ഞപ്പോള്‍ എനിക്ക് അഹങ്കാരം തോന്നി. ഇക്കാര്യം കുട്ടുകരനോട് പറഞ്ഞപ്പോള്‍ ഇനിയൊരു സഹോദരിയുടെ കല്യാണം കഴിയാനുണ്ട്. . ...ഒപ്പം ഏറെ പ്രതീഷകളോടെ വളര്‍ത്തിയ അച്ഛനമ്മമാരുടെ സ്നേഹത്തിന്റെ സുതാര്യതപറഞ്ഞുതന്ന കുട്ടുകാരന്‍ എന്റെ വഴികാട്ടിയയിരുന്നൂ. ....സഹോദരിയുടെ വിവാഹം കഴിഞ്ഞു ആലോചിക്കാം എന്ന്അവളോട്‌ പറയുമ്പോള്‍ ഒരുമാസത്തെ പിണക്കമുണ്ടാകുമെന്നു ഞാന്‍ കരുതിയില്ല.

പ്രവാസജീവിതതിലെക്കുള്ള യാത്ര പറയുവാന്‍ ചെന്നപ്പോള്‍ നെറ്റിയില്‍ ഒരു നറുമുത്തവും കൈല്‍ കുറെ ഏറെ രൂപയും,തന്നിട്ട് . കാശുകാരനാകുമ്പോള്‍ എന്നെ മറക്കല്ലേ- എന്നവള്‍ പറയുമ്പോള്‍ ഹൃദയത്തില്‍ ആണിയടിച്ച വേദനയായിരുന്നു .എന്റെ പിറന്നാളിന് സമ്മാനമായി അവള്‍ തന്ന സ്വര്ണ മോതിരവും മലയും തിരികെകൊടുക്കുമ്പോള്‍ - ബന്ധം വേര്പെടുതിയാണോ പോകുന്നത് എന്ന് അവളുടെ വാക്കുകളില്‍ വിഷാദം.

മറ്റൊരാളുടെ ഭാര്യയെ സ്നേഹിക്കുന്നത് തെറ്റാണെന്ന് പലവട്ടം മനസ്സ് പറഞ്ഞു .എങ്കിലും ഞങ്ങളുടേത് സ്കൂള്‍ പ്രണയം ആയിരുന്നില്ല ഇരുത്തം വന്ന മനസിന്റെ പക്വത ആയിരുന്നു ഇടയ്ക്കിടെയുള്ള ഫോണ്‍ വിളിയും കത്തുകളും ആ ബന്ധത്തിന് ആയിരം വര്‍ണ്ണങ്ങള്‍ സമ്മാനിച്ചു.

മണലാരണ്യത്തിലെ ജിവിതം മൂനാണ്ടായിരിക്കുന്നൂ .സഹോദരിയുടെ വിവാഹം കഴിഞ്ഞു. വീട്ടുകാര്‍ എന്റെ കല്യാണത്തിന് എന്നെ നിര്‍ബന്ധിക്കുന്നു .ഇവിടുത്തെ ശീതീകരണ യെന്ത്രതിനുപോലും എന്റെ മനസ്സിനെ തണുപ്പിക്കാന്‍ പറ്റുന്നില്ല .ദിനരാത്രങ്ങള്‍ കൊഴിഞ്ഞു വീഴുന്നു .
ആരെ ഉള്‍ക്കൊള്ളണം സുനിതയോ വീട്ടുകാരെയോ ??

അവധിക്കാലത്തെകുറിച്ചോര്‍ക്കുമ്പോള്‍ അതിരില്ലാതെ പായുന്ന ചിന്തകള്‍ ............... 

2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച

പടച്ചോന്‍.......

പതിവുപോല്‍ ചന്ദ്രന്‍ മാഷ്‌ കോളേജിലേക്ക് പോകുന്ന വഴിയില്‍. അയല്‍ക്കാരി ആമിനാഉമ്മ
മാഷിനോട്. മാഷേ അസീന ഇന്ന് കോളേജിലേക്ക് വരില്ല.എന്ത് പറ്റി ഉമ്മാ.ഓളെ കാണാന്‍ ഒരുകൂട്ടെര്‍ വരുന്നുണ്ട് പതിവിലും സന്തോഷത്തോടെ ആ ഉമ്മ.

മാഷ്ന്റെ കൂടി കാരുണ്യം കൊണ്ടല്ലേ ഉപ്പയില്ലാത്ത എന്റെ കുട്ടിയെ ഇന്ന് ഇത് വരെ പടുപ്പിച്ചേ,അപ്പോള്‍ മാഷിനോട് എങ്ങനയാ പറയാതിരിക്കണേ.ഇതുവരെ ഫീസും ഒന്നും വാങ്ങിക്കാതെ മാഷ്‌ പഠിപ്പിച്ചില്ലേ.സന്തോഷം കൊണ്ട് ഉമ്മയുടെ കണ്ണ് നിറഞ്ഞു...... വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നൂ.........
ഉമ്മ എപ്പോഴും ഇത് തന്നെ പറയും ആരെ കണ്ടാലും എന്റെ പെങ്ങളെ പഠിപ്പിക്കുന്നതിന് ഞാനാരോടാ ഫീസ്‌ വാങ്ങിക്കുക. സന്തോഷത്തോടെ ചന്ദ്രന്‍ മാഷ്‌.... എല്ലാത്തിനും പടച്ചവന്‍ വഴികാണിക്കും....


അതെ മോനെ വീട്ടുമുറ്റത്ത്‌ നിന്ന പ്ലാവിനെ ചൂണ്ടികാണിച്ചുകൊണ്ട്‌ ഇന്നലെ ഒരു കൂട്ടര്‍ വന്നു അതിനു വില പറഞ്ഞിട്ട് പോയി മാഷേ എണ്‍പതിനായിരം സംമ്മതിച്ചു.നിക്കാഹു കൊണ്ടുവന്ന
തരവന്‍ വാസു പറഞ്ഞത് അവര്‍ നല്ല ആള്‍ക്കാരാ പയ്യന് സെക്രട്രിയെറ്റില്‍ ആണ് പണി അപ്പോള്‍ അവരുടെ നിലയും വിലയും വച്ച് ഇരുപത്തിയഞ്ച് പവനും ഒരുലക്ഷം രൂപയും കൊടുക്കണം.സ്വര്‍ണ്ണം ഇരുപതു പവനോളം ഉണ്ട് അവളുടെ വാപ്പാ പോകുന്നതിനു മുന്‍പേ സ്വരുക്കൂട്ടി വച്ചതാ.അഞ്ചു പവന്‍ ബാക്കി ബന്ധുക്കള്‍ എല്ലാരും കൂടി തരും.പിന്നെ കാശ് അച്ചാരമായി ആദ്യം തന്നെ കൊടുക്കണം. അതിനു ഞാന്‍ നോക്കിയിട്ട് ഈ പ്ലാവ് കൊടുക്കുകയേ നിവര്‍ത്തിയുള്ളൂ......... ശെരി ഉമ്മാ എനിക്ക് പോകാന്‍ സമയമായി എല്ലാം മംഗളമായി നടക്കും ബാക്കി കാര്യങ്ങള്‍ക്ക് ഞങ്ങള്‍ ഇവിടില്ലേ ഉമ്മ അവള്‍ക്കു ഇഷ്ടപ്പെട്ടാല്‍ വാക്ക് കൊടുത്തോളൂ.


കോളേജില്‍ നിന്നും വീട്ടിലെത്തിയ മാഷിനോട് അമ്മ... ചന്ദ്രാ... അസീനയെ കാണാന്‍ വന്നവര്‍ക്ക് അവളെ പിടിച്ചു അവള്‍ക്കും. ഞാനും പോയിരുന്നു.നല്ല ആള്‍ക്കാരുതന്നയാ.
അല്ലെങ്കിലും അവള്‍ക്കെന്ത കുറവ് സൗന്തര്യമില്ലേ,വിദ്യാഭ്യാസം ഇല്ലേ തെല്ലഹങ്കാരതോടെ ചന്ദ്രന്‍ മാഷ്‌. ദെ പറഞ്ഞു തീര്‍ന്നപ്പോഴേക്കും വന്നല്ലോ.ചെറു പുഞ്ചിരിയോടെ അസീന
ഇഷ്ടപ്പെട്ടോ അസീനാ എന്നാ മാഷുടെ വാക്കുകേട്ട് അവള്‍ തല കുനിച്ചു തറയില്‍ കാലുകൊണ്ട്‌ മഴവില്‍ വരച്ചു ചെറുതായി മൂളി ഉം..

നന്നായി പഠിക്കു പരീഷക്ക് അധിക നാള്‍ ഇല്ല ഫൈനലീയര്‍ ആണ് സന്തോഷത്തോടെ ചന്ദ്രന്മാഷു.


പിറ്റേന്നു രാവിലെ മാഷ്‌ ഉണര്‍ന്നത് പതിവില്ലാത്ത കരച്ചിലും പുറത്തെ സംസാരത്തിന്റെ ബഹളതോടെയും ആണ്.അമ്മയോട് കാര്യം തിരക്കി.മോനെ അമിനാമ്മയുടെ കരച്ചിലും ബഹളവുമാണ് കേട്ടത്....എന്തുപറ്റി അമ്മ......മരം വേണമെന്ന് പറഞ്ഞവര്‍ മെല്ലില്‍ നിന്നും ആളു വിട്ടിരിക്കുന്നു. അന്‍പതിനായിരം ആണെങ്കില്‍ മതി.അതിനു അവര്‍ എല്ലാം പറഞ്ഞു സമ്മതിച്ചു എന്നാണല്ലോ ഇന്നലെ ആമിനാമ്മ എന്നോട് പറഞ്ഞത്.ശെരി തന്നെ ഇപ്പോള്‍ ആവിശ്യക്കാരന്‍ അമിനാഉമ്മ ആയിപ്പോയില്ലേ .അവര്‍ക്ക് ഇപ്പോള്‍ അത് പോടാണ് പിന്നെ നൂറു കാരണങ്ങള്‍. ....ഞാന്‍ ആമിനാമ്മുയെ കണ്ടിട്ട് വരട്ടെ അമ്മാ .....ചന്ദ്രന്‍ മാഷ്.....

ചന്ദ്രന്‍ മാഷിനെ കണ്ടതും ആമിനാ ഉമ്മയുടെ സങ്കടം അണപൊട്ടി.ചന്ദ്രന്‍ മാഷിനു ആ ഉമ്മയെ സമാദാനിപ്പിക്കാന്‍ ആയില്ലാ....നാളെ അച്ചാരം പറഞ്ഞു ഉറപ്പിച്ചിരിക്കുകയ ഞാന്‍ അവരോടു എന്ത് പറയും ...വിതുമ്പിക്കൊണ്ട് ഉമ്മാ.....

എന്തായാലും വീടുവക്കാന്‍ എനിക്ക് തടി വാങ്ങണം അതല്പം നേരത്തെ ആയാലും കുഴപ്പമില്ല. ഞാന്‍ എണ്‍പതിനായിരം ഇപ്പോള്‍ ബാങ്കില്‍ നിന്നും എടുത്തു തരാം ഉമ്മ എന്ന് പറഞ്ഞു ആമിനാ ഉമ്മയെ സമാധാനിപ്പിച്ചു ചന്ദ്രന്‍ മാഷ്‌.ആമിനാ ഉമ്മ ഒരു നിമിഷം അന്ധാളിച്ചു എന്ത് പറയണമെന്നറിയാതെ .ഉമ്മയുടെ കണ്ണീര്‍ തുടച്ച സന്തോഷവുമായി മാഷ്‌ പടിയിറങ്ങി.കാശ് മാഷിന്റെ അമ്മ തന്നെ ആമിനാ ഉമ്മയെ സതോഷതോടെയും അഭിമാനത്തോടെയും ഏല്‍പ്പിച്ചു.

വൈകാതെ തന്നെ മാഷ്‌ മരം മുറിക്കാന്‍ വേണ്ടപ്പെട്ടവരെ ഏല്‍പ്പിച്ചു . മരം     മുറിച്ചു റോഡില്‍ കയറ്റി ഇടുന്നതിനു പതിനായിരം മാഷിനു വേറെയും കൊടുക്കേണ്ടി വന്നു.
മരം മുറിച്ചവര്‍ പല മില്ലുകളില്‍ അറിയിച്ചു ഇത്രയും കാതലുള്ള പ്ലാവ് അവര്‍ ഇത് വരെ മുറിച്ചിട്ടില്ല.വൈകുന്നേരമായപ്പോള്‍ പലരും മാഷിനെ തേടിയെത്തി മരം കണ്ടിട്ട് ഒരു ലഷവും ഒന്നര ലഷവും അത് പിന്നെ മാഷ്‌ പറയുന്ന ഏതു വിലയും അങ്ങനെയായി കാര്യങ്ങള്‍.മാഷ് ആകെ അന്തം വിട്ടു.

ഉടന്‍ തന്നെ ആമിനാ ഉമ്മയെ കണ്ടു കാര്യം പറഞ്ഞു .ഇരുപതിനായിരം കൂടി തരാമെന്നു മാഷ്‌ പറഞ്ഞു. ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു അത് മാഷിന്റെ മനസ്സിന്റെ നമ കൊണ്ടാണ് പറയുന്നത്.
മാഷ് എപ്പോഴും പറയാറില്ലേ പടച്ചോന്‍ കാക്കുമെന്ന് അതെ ഇപ്പോള്‍ മാഷിനെ അതെ പടച്ചോന്‍ തന്നെ അനുഗ്രഹിച്ചു............
ചന്ദ്രന്‍ മാഷും മനസ്സില്‍ പറഞ്ഞു അതെ പടച്ചോന്‍ കാത്തു ......... പടച്ചോന്‍ .................
പ്രീയ സുഹൃത്തുക്കളുടെ തുറന്ന അഭിപ്രായം പ്രതീഷിക്കുന്നൂ.......!!!!